Thursday, January 9, 2020

വിശപ്പ്


 ....................................................................................................................


വരരുചി കഥയുടെ ഈണങ്ങളിൽ നിന്നും അടർന്നുവീണതാവാം
അതോ യുഗാന്തരങ്ങൾക്കപ്പുറം ദൈവങ്ങൾ പിറക്കുംമുൻപേ  പാരിതിൽ പിറന്നതാവാം

വിളിക്കത്തൊരു അഥിതിയായ്  നമ്മെ മഹാശുന്യതയിലേക്ക്
കൈപിടിക്കുന്ന കുട്ടുകാരനാവാം

വാക്കിന്റെ  വരികൾക്കുമപ്പുറം എഴുതിത്തീർക്കുന്ന
രാഗങ്ങൾക്കുമപ്പുറം നിറംപകർന്നു  വരയ്ക്കാൻ കഴിയാത്തതാവാംമിതിൻമുഗം

അറിയുക ഈ സുഹൃത്തിൻ സൗഹൃദം ദുസ്സഹമാണീ മണ്ണിൽ
നാളെ  ഓർക്കാൻ നമുക്കാരുമുണ്ടാവില്ല  ഇന്നിതിൻ കായ്കളിൽവീണുപോയാൽ

മറക്കുന്ന  മനസ്സുകൾക്കും തിളക്കുന്ന മനസ്സുകൾക്കും
ജാതിതൻ നിറങ്ങൾക്കുമപ്പുറം  എവർക്കുമെന്നു  കൂടെനിൽക്കുനതീ  കുട്ടുകാരനാവാം.

ഭയം വേണ്ട മടിക്കാതെ ചൊല്ലാം നമ്മൾ വെറുക്കുന്ന സഹചാരിയെ
അവനുനാമം വിശപ്പെന്നറിയുമ്പോൾ ഓർക്കുക

നാമറിയാതെ കളയുന്ന ഭോജനം നമ്മൾതൻ കൂടപ്പിറപ്പിനെ
ഏവരും ഭയക്കുന്ന  വിശപ്പിൻ  സ്‌നേഹിതനാക്കുകയാണ്.

പിറക്കുന്നു പലരുമീമണ്ണിൽ വിശപ്പിന്റെ കൂടപ്പിറപ്പായി
കനിവിൻകൈയ്കൾ നീട്ടണം ഇനിവരുമൊരു പുതുതലമുറ

ഇരുട്ടിൻ  ഗന്ധം മണക്കുന്ന മരണം ഭയക്കുന്ന വിശപ്പിൻകൈയ്കളെ  വെട്ടിമാറ്റുവാൻ
ഒരുമിച്ചുരചിക്കണം നമ്മൾ ഇനി മറ്റൊരു സ്‌നേഹഗീതം.

പണ്ട് മണ്ണുവാരിത്തിന്നൊരാ കണ്ണൻ അമ്മയെ അമ്പരപ്പിച്ചതാകിൽ
ഇന്നിതാ അമ്മതൻ മക്കൾ മണ്ണുവാരിത്തിനുന്നതി വിശപ്പടക്കാൻ


അന്ന്യന്റെ പത്രത്തിലേ അന്നം കൊതിക്കുന്നത് സൗധങ്ങൾ തിർക്കുവാനല്ലനോർക്കണം
മധു അതിൻ  തേൻനുകർന്നത് വിശപ്പടക്കാനാകിലും ചെർനോരകൈയ്കൾ  പിഴുതെറിഞ്ഞൊരാ ജീവനെ

ഇനിയൊരു മധു ഉടലാർനേടുക്കതിരിക്കാനും   മണ്ണുവാരിത്തിനൊര ബാല്യമില്ലാതിരിക്കാനും
ഒരുമിച്ചു ചേരണം നന്മതൻ തണൽ മരമായി നിൽക്കണം നമ്മൾ എല്ലാരുമീ
അറിവിന്റെ  ഭാണ്ഡങ്ങൾക്കപ്പുറം കനിവിന്റെ  ഭാണ്ഡങ്ങൾ തുറന്നുവേക്കണം.

വിശപ്പെന്ന കൈപ്പിന്റെ  കൈയ്കൾക്ക്  വിലങ്ങകുവാൻ  പാരിതിൽ
നമ്മളല്ലാതെ ആരുമില്ലന്നതോർക്കുക   

ഇനി വരുംകാലമെങ്കിലും  നമ്മൾ ഭയക്കുന്ന കൂട്ടിന്റെ കൂട്ടായ് ആരും നടക്കാതിരിക്കാട്ടേ
തീർക്കണം സ്‌നേഹമെന്ന സൗധങ്ങൾ മണ്ണിതിൽ  മുളക്കാതെ  നോക്കണം  വിശപ്പെന്ന വിത്തിനെ.








Friday, November 8, 2019

കലികാലം

കനിവിന്റെ  കണ്ണുനീർതേടി കരയുന്ന ജീവന്റെ നേർക്കു നോക്കി അറിയാത്ത ഭാവത്തിൽ
നിന്നിലേയ്ക്ക്ത്തുംവരെ എന്റെയല്ലെന്നു പറയുന്നനമ്മൾ

അറിയാത്തപോകയാണ് ആ കണ്ണുനീർ നിന്നിലേയ്ക്ക്ത്തുവാൻനേറെ ദൂരമില്ലെന്നതും

ഏറെയുണ്ട് നമുക്കായ് പൂർവികർ തന്നുപോയ  സൗഭാഗ്യമെല്ലാം
എങ്കിലുംമിന്നിതാ തേടുന്ന സുഗങ്ങൾക്കായ് മറക്കുന്നു നമ്മളെല്ലാം.

തന്റെയെനോർകതെ  പിതാവേന്നതിനർത്ഥമറിയാത്ത
കാമകേളികൾ കാട്ടുന്ന നിജമുഖമുള്ള മൃഗമാണ് ചുറ്റും.

പാതിമെയ്യായ് തിരേണ്ടൊരാൾ പാലിൽ നൽകുന്നു
സ്വാര്ഥതക്കായ് തീർത്ഥ കറുപ്പിന്റെകുട്ടിനെ

ഒരുവേള  കലികാലമാണിതിൻപേരന്നുചൊല്ലി
പിരിയുവാൻ പോലും നേരമില്ലാതാകും വരേയ്ക്കും കാത്തിരിക്കാം 
ഒടുവിലൊരു കൽക്കി വരുമെന്നുമോർത്തിരികാം 

സ്‌നേഹഗീതം

നിറമുള്ള പൊലീമനസ്സിൽ വിരിയുന്ന വരികൾ
കാതിൽ പറയുവാൻ നിയില്ല കൂടെയേന്നോർക്കുമ്പോൾ
പൊഴിയുന്ന ഇലകൾപോൽ കൊഴിയുന്നു നിനക്കായ് കാത്തുവച്ചൊരാ സ്‌നേഹഗീതങ്ങളെല്ലാം.

വരും കാലമെല്ലാം നമുക്കൊരുമിച്ചു പാടുവാൻ നിറങ്ങൾ ചേർത്തുഞാൻ
രജിച്ചതാണീ കാവ്യഗീതം .

വരും നീയെൻ വഴിത്താരയിൽലെന്നെനിക്കറിയാം കാത്തിരിക്കുന്നുഞാന്നും നിനക്കായ്
ചേർത്തുവെച്ചൊരാ ഹൃദയരാഗവുമായ്.

Friday, June 28, 2019

മരിക്കാത്ത ഓർമകളിൽ

ജീവിതയാത്രയിൽ ഒരിക്കൽ ഒരുമിച്ചു യാത്രചെയ്തവർ പിന്നീട് കാലത്തിന്റെ കുത്തൊഴുക്കിൽ പലതായി പിരിഞ്ഞു യാത്രയിലായവർ , ഇന്നിതാ  വീണ്ടും മേഘസന്ദേശങ്ങളിലൂടെ ഒരുമിക്കുന്നു...

മരിക്കാത്ത ഓർമകളിൽ എന്നും നിങ്ങൾ ഉണ്ടായിരുന്നു പിന്നിട്ട വഴികളിൽ എവിടെവെച്ചാൻകിലും കാണുമെന്നു ഓർത്തിരുന്നു , പലാമുഖങ്ങൾ കാണുമ്പോഴും തിരയുമായിരുന്നു ഞാൻ പരിചിതമായൊരാളെ.


Saturday, December 29, 2018

സ്‌നേഹം

സ്‌നേഹം എന്നത് അനിർവചനീയമായ ഒരു വികാരമാണ് .
നിനക്ക് ഹൃദയം ഉണ്ടോ എന്ന ചോത്യത്തിനു മറുചോതിയമാണ് നിനക്ക് സ്‌നേഹമുണ്ടോയെന്നത്

സ്‌നേഹം സഞ്ചരിക്കുന്നത് ഓര്മകളിലൂടെയാണ് , ഓർമ്മകൾ മധുരമുള്ളതാകുമ്പോൾ സ്‌നേഹവും പതിന്മടങ്ങവും.

സ്‌നേഹത്തേ ഇഷ്ട്ടത്തോട് ഉപമിക്കുകയാണെൻകിൽ ,

എനിക്ക്  ഭക്ഷണത്തിനോട് തോന്നുന്നത്  ഇഷ്ടവും , എൻ പ്രിയതമയോട് തോന്നുന്നത് സ്‌നേഹവുമാണ് .

കാരണം ഇഷ്ട്ടങ്ങൾ നമുക്ക് വേണ്ടന്നുവെക്കാം പക്ഷേ സ്‌നേഹം വേണ്ടാന്നു വെക്കുന്നത് മരണത്തിനു തുല്യമാണ് ............





Wednesday, November 28, 2018

തത്ത്വമസി




മലകയറുവാൻ നാഥശബരിയെ കാണുവാൻ 
ഒരുവേള പോയിടില്ലിവര്ഷം 

നാഥനിൻ പേരിൽ തോരണംചാർത്തുവാൻ 
വരിനിൽക്കും രക്ഷ്ട്രിയക്കോമരങ്ങളിലിടത്തോളം 

" തത്ത്വമസി"   വെറും ചുമാർപാടമായിമാറി 
അർത്ഥമെന്താന്നറിഞിട്ടാണോ  അതോ ആർത്തിപൂണ്ടിട്ടാണോ 

കാവൽക്കാരനായി നിൽക്കേണ്ട നീതിപീഠമേ 
വെറും കാഴ്ചക്കാരനായി നില്കുന്നതെന്തിനായ് 

കാനനവാസം നിർത്തി കലിയുഗവരത്തൻ  വരെണ്ടതായി വരും 

Friday, August 31, 2018

മഴ

വെറുതെ പറയുകില്ലിനി മഴയില്ലകിലും വന്നില്ലന്ന്


വന്നുനിന്നതിൻ കണ്ണുനീർമായും വരേക്കും

Saturday, June 16, 2018

അപരനുവേണ്ടി

പരാജയപ്പെടുന്നവനു  പുൻപിൽ വിജയിക്കുമ്പോൾ
ഒരിക്കലെങ്കിലും ഓർത്തുനോക്കണം പരാജയമേറ്റുവാഗിയാവാൻ മനോഗതം

പിന്നീടത്‌ പശ്ചാത്താപമാർന്ന കണ്ണുനീരാൽ കഴുകാൻ ശ്രമിക്കിൽ
നീയാണ് യഥാർത്ഥ വിജയി ..............

മരണം


മരണമേ നീയെൻ മടിത്തട്ടിൽ മായാഗികിടകയാണോ
വരാതിരിക്കില്ല നീ ഒരുനാളിൽ എൻ കൂടെ....

Friday, October 20, 2017

കലിയുഗം

നിങ്ങൾ നിങ്ങളെതന്നെയറിയുക  പാരിതിൽ വേറൊരു സ്വർഗ്ഗമില്ലെന്നോർക്കുക

പൂക്കളും പുഴകളും മലകളുമെല്ലാം ഒരുമിച്ചു ചേർന്ന് നിൽക്കുന്ന സ്വർഗ്ഗമാണിവിടം

ഇന്നീകലിയുഗ ഭൂമിയിൽ അമ്മതൻ മക്കൾ പലനിറത്തിൽ പഗീട്ടെടുക്കുന്നു
സ്വർഗ്ഗമാം ഭുമിയെ ബഹുവര്ണങ്ങളിൽ

ഇന്നീവിടെയൊരു പൂവിനും സുഖന്ധമില്ല  പുഴകളിൽ നീരില്ല മാനുജരിൽ നേരില്ല

പായുന്ന ലോകത്തേയെത്തിപിടിക്കുവാൻ കുടെപ്പിറപ്പിനെ ഒറ്റികൊടുക്കുന്നു പലരിതും

എനിവരുമൊരു കലാമുടത്തു കലികാലമെന്നു പറയുന്നു പലരും
അവർതൻ മുഠമനസ്സറിയുന്നില്ലീസത്യം വാഴുന്നത് കലിയുഗത്തിലെന്നും
കലിയുഗ കോലങ്ങളാണ് നാമെന്നും

നിയാണെൻ ആത്മാവിൽ നിറയുന്ന അനുഭൂദിയെന്നും നീ മാത്രമാണെൻ പ്രാണനെന്നും ശിലയിൽ കുറിച്ചിട്ടപ്പോൾ മനസ്സിൽ വരച്ചിട്ടൊർ വാണിടത്തിന്നു

പ്രണയവും സ്‌നേഹവും രാവും പകലും  എന്നപോൽ മാറുന്നു മറയുന്നു

ഈണങ്ങളൊക്കെയും മാറുന്നു സ്വരതലങ്ങളൊക്കയും മാറുന്നു
പാട്ടുകൾപോലും  പെപിടിച്ചാടുന്നു അസ്‌ലിനമാകുന്നു സാധാ ദൃശ്യങ്ങളും

ഇനിഇവിടെ ഒരുച്ചരിത്രം  രചിക്കാൻ  ചരിത്രപുരുഷൻ വരേണ്ടതായിവരും

ചരിത്രം നമ്മിലൂടെ അസ്തമിക്കും വരേക്കും കാത്തിരിക്കാം നമുക്കാ ചരിത്രപുരുഷനായ്.....  

Tuesday, September 26, 2017

പ്രണയിനി

കവിതയായി ഒരു വരിപോലും ഇന്നോളം പടിയിട്ടില്ല
നീ വരും വഴിവക്കിലിനോളം കാത്തുനിന്നിട്ടുമില്ല

ജീവിതഗന്ധിയാം പുഷ്പങ്ങലോക്കെയും കൊഴിഞ്ഞു വിഴുന്നതിന്മുൻപ്
നിറമാകുവാൻ നീ വരുമെന്നോർത്തു കാത്തിരിക്കുകയാണെനെർമ്മകൾ

ഓരോജന്മവും ഉടലായ് പിറക്കുമ്പോൾ കൂടെനടക്കുവാൻ തണലായ്‌ മാറുവാൻ
കാലം നിൻ പിറവിയോടുചേർത് കാണാമറയത് നൽകുന്നു മറ്റൊരു സൗഗന്ധിക പൂവിൻപിറവി

നിനക്കു നിന്നെ വേണ്ടാന്നുവെക്കാം നീയും നിൻ കിനാക്കളുമൊത്തും ശരാശയായേ പ്രാപിക്കാം
എന്നാകിലും ഓർക്കുക ,മാനതാരിലായിരം പൂക്കളുമായി കാത്തുനിൽക്കുന്നു ഞാൻ

നീ വരും വരേയ്ക്കും അഗ്നിയാം ഉടയാട മാറ്റി നിർത്തി
നിന്നെ പുൽകുവാൻ കാത്തിരിക്കുന്നു ഞാൻ

കാലമിനിയും വികൃതികൾ കട്ടിമറയുമ്പോളും
തുഴയില്ലാതെ ഒഴുകുന്ന ജീവിതനൗകപോൽ അഴകായങ്ങളിൽ അലയുമ്പോളും

ഭിക്ഷതെടുന്ന കൈകളിൽ അഗ്നിഗോളകൾ നൽകുന്നു നീ
എൻകിലും എൻ താപസർന്ന മനസിലേ ചുടാത്ത പൂ നിനക്കായ് നൽകുന്നു




Friday, September 22, 2017

വരുംകാലം

വസന്തത്തിലും ഒരു പൂ പോലും എത്തിനോക്കാത്തിടാം
മണ്ണിൻ ദാഹം ശമിക്കാൻ ഒരു മഴപോലുമില്ലാത്തിടം

കരയുന്ന ഭുമിയെതൊട്ടുണർത്താൻ  വെന്തുരുകുമ്മിസൂര്യന്റെ കുട്ടുമാത്രം
അറിവിൻ  ഭാണ്ഡകെട്ടുകളിൽ നിന്നും പടുത്തുയർത്തിയ സൗധങ്ങൾ മാത്രമുള്ളിടം

തണലാകുവാൻ  പുർവികർ കാത്തുവച്ച തണലേല്ലാം യന്ത്രകൈകൾ  വിഴുങ്ങിയല്ലോ
പേരിനൊരു മരുപ്പച്ചപോലുമില്ല തണലേകുവാൻ 

Saturday, September 2, 2017

തണൽമരം

അമ്മ, എന്നാദ്യമായി കുഞ്ഞു കൊഞ്ചലായി നീ വിളിച്ചതോർക്കുന്നു ഞാൻ

പിന്നെ നീ വളർന്നതും നിന്റെ മോഹകൾക്കൊക്കെയും തളിർവിടർന്നതും കണ്ടുഞ്ഞാനേറെ ആശിച്ചുപോയ്.

കൊഴിയുന്ന നേരം ഒരു തണൽ മരമായി മാറിയ നിൻ തണലിൽ കിടന്നുറങ്ങു്ന്നത് ഓർമയിൽ ചേർത്തുവച്ചു കാലത്തിനൊപ്പം നടന്നുനീങ്ങി

ഓർമകളെല്ലാം ബാക്കിനിർത്തി  മണ്ണിലേക്കലിഞ്ഞു  തിരുന്നു ഞാൻ
ഒരു തണലാകുവാൻ ഓമനിച്ചുമ്മ നൽകി വളർത്തിയ തണൽമരമില്ലാതെ

കരിയിലപോൽ  കാറ്റിൽ താഴെ വീണുമണ്ണിൽ അലിഞ്ഞു തീരുന്നു  ഞാൻ